Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Voting Machines

Alappuzha

വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കി; പോളിംഗ് തടസപ്പെട്ടു

ഹരിപ്പാട്: വോട്ടെടുപ്പിന്‍റെ തുടക്കത്തിൽ ഹരിപ്പാട് നിയോജകമണ്ഡലത്തിലെ മൂന്ന് കേന്ദ്രങ്ങളിൽ വോട്ടിംഗ് മെഷീൻ തകരാറിലായത് ആശങ്ക പരത്തി. മണ്ഡലത്തിലെ പുല്ലമ്പട മാധവ മെമ്മോറിയൽ സ്കൂൾ, മണ്ണൂർ ഡികെഎൻഎം സ്കൂൾ, കരുവാറ്റ കുഴിക്കാട് എൽപിഎസ് എന്നിവിടങ്ങളിലെ ബൂത്തുകളിലാണ് വോട്ടെടുപ്പ് തടസപ്പെട്ടത്.

രാവിലെ വോട്ടെടുപ്പ് ആരംഭിച്ച ഉടൻതന്നെ ഈ കേന്ദ്രങ്ങളിലെ ഇവിഎമ്മുകൾ പ്രവർത്തനരഹിതമാകുകയായിരുന്നു. ഉദ്യോഗസ്ഥർ ഉടനടി ഇടപെടുകയും സാങ്കേതികവിദഗ്ധരുടെ സഹായത്തോടെ ഏകദേശം അരമണിക്കൂറിനുള്ളിൽ തകരാർ പരിഹരിക്കുകയും ചെയ്തു.

തുടക്കത്തിലുണ്ടായ തടസം വോട്ടർമാരുടെ ആവേശത്തെ ബാധിച്ചില്ലെന്നും മണ്ഡലത്തിൽ മികച്ച പോളിംഗ് രേഖപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. മൂന്നിടങ്ങളിലും പിന്നീട് തടസങ്ങളില്ലാതെ വോട്ടെടുപ്പ് പൂർത്തിയായി.

ചെങ്ങന്നൂർ: വോട്ടെടുപ്പിന്‍റെ തുടക്കത്തിൽ ചെങ്ങന്നൂർ മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ വോട്ടിംഗ് മെഷീനുകൾ തകരാറിലായത് വോട്ടർമാരെ വലച്ചു. പലയിടങ്ങളിലും പോളിംഗ് വൈകിയത് നീണ്ട ക്യൂവിന് കാരണമായി. പുത്തൻകാവ്, തിരുവൻവണ്ടൂർ, പെരിശേരി, മുളക്കഴ, ചെറിയനാട് എന്നിവിടങ്ങളിലാണ് യന്ത്രത്തകരാർ ഉണ്ടായത്

പുത്തൻകാവ് ഗവ. യുപി സ്കൂളിലെ 63-ാം നമ്പർ ബൂത്തിൽ വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ വോട്ട് രേഖപ്പെടുത്തുന്നതിനിടെയാണ് മെഷീൻ പ്രവർത്തനരഹിതമായത്. പുലർച്ചെ 5.30ന് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ മോക്ക് പോളിംഗിൽ മെഷീൻ തകരാറുകൾ കണ്ടിരുന്നില്ല. മെഷീൻ തകരാറായതിനെത്തുടർന്ന് വോട്ടെടുപ്പ് നിർത്തിവയ്ക്കുകയും ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് സെന്‍ററിൽനിന്ന് വിദഗ്ധ സാങ്കേതിക പ്രവർത്തകർ എത്തി തകരാർ പരിഹരിക്കുകയുമായിരുന്നു. ഇന്നലെ രാവിലെ 7.45നാണ് ഇവിടെ പോളിംഗ് പുനരാരംഭിക്കാനായത്. വോട്ടെടുപ്പ് വൈകിയത് വോട്ടർമാരെ പ്രകോപിതരാക്കി.

തിരുവൻവണ്ടൂർ ഗവൺമെന്‍റ് എൽപി സ്കൂളിലെ 39-ാം ബൂത്തിൽ രാവിലെ 7.15നാണ് യന്ത്രത്തകരാർ ഉണ്ടായത്. ഉടൻതന്നെ തകരാർ പരിഹരിച്ച് വോട്ടിംഗ് പുനരാരംഭിച്ചു. പേരിശേരിയിലെ 11-ാം നമ്പർ ബൂത്തിലും മുളക്കഴ, ചെറിയനാട് എന്നിവിടങ്ങളിലെ പോളിംഗ് സ്റ്റേഷനുകളിലും മെഷീനുകൾ തകരാറിലായി.

കായംകുളം: വോട്ടിംഗ് മെഷീന്‍റെ സാങ്കേതികത്തകരാർ മൂലം കായംകുളത്ത് ഒരു മണിക്കൂറോളം വോട്ടിംഗ് തടസപ്പെട്ടു. കായംകുളം മണ്ഡലത്തിലെ കണ്ടല്ലൂർ പുതിയവിള യുപി സ്കൂളിലെ 135 നമ്പർ തെക്കേ ബൂത്തിലെ വോട്ടിംഗ് മെഷീനാണ് തകരാറിലായത്. തകരാർ പരിഹരിച്ച ശേഷമാണ് വോട്ടിംഗ് പുനരാരംഭിച്ചത്.

വൈകുന്നേരം നാലരയോടെയാണ് മെഷീൻ തകരാറിലായത്. ക്യൂവിൽ ഈ സമയം എൺപതിലധികം പേർ വോട്ട് ചെയ്യാൻ കാത്ത് നിൽപ്പുണ്ടായിരുന്നു. ഇവർക്കെല്ലാം വോട്ട് ചെയ്യാൻ അവസരം നൽകിയാണ് വോട്ടെടുപ്പ് പൂർത്തീകരിച്ചത്.

മാവേലിക്കര: നിയമസഭാ മണ്ഡലത്തിലെ ഏതാനും ബൂത്തുകളില്‍ വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെത്തുടര്‍ന്ന് വോട്ടെടുപ്പ് വൈകി. മാവേലിക്കര ബിഷപ് ഹോഡ്ജസ് സ്‌കൂളിലെ അഞ്ചാം നമ്പര്‍ ബൂത്ത്, ഈരേഴ വടക്ക് ഓണാട്ടുകര വെളളാളസംഘം ഹാളിലെ 24-ാം നമ്പര്‍ ബൂത്ത്, താമരക്കുളം പിഎന്‍പിഎം എല്‍പി സ്‌കൂളിലെ 189-ാം നമ്പര്‍ ബൂത്ത്, വളളികുന്നം കാഞ്ഞിപ്പുഴ ഓക്സ്ഫോഡ് സ്‌കൂളിലെ 224-ാം നമ്പര്‍ ബൂത്ത് എന്നിവിടങ്ങളിലാണ് വോട്ടിംഗ് മെഷീന്‍ തകരാറിലായത്. പകരം മെഷീന്‍ എത്തിച്ച ശേഷമാണ് വോട്ടെടുപ്പ് പുനഃരാരംഭിച്ചത്.

District News

വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം ഇന്നുമുതല്‍

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം ജില്ലയില്‍ ഇന്നാരംഭിക്കും. ഡിസംബര്‍ ഒന്നോടെ പൂര്‍ത്തിയാകും. ഏറ്റുമാനൂര്‍ സത്രം വെയര്‍ ഹൗസിലാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. ബ്ലോക്ക്, മുനിസിപ്പല്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കാണ് വോട്ടിംഗ് യന്ത്രങ്ങള്‍ കൈമാറുന്നത്.

ജില്ലയിലെ 11 ബ്ളോക്കുകളിലും ആറു നഗരസഭകളിലുമായുള്ള 17 വിതരണ-സ്വീകരണകേന്ദ്രങ്ങളിലെ സ്ട്രോംഗ് റൂമുകളിലെത്തിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ തെരഞ്ഞെടുപ്പുദിവസത്തിന്‍റെ തലേന്നാണ് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കു കൈമാറുന്നത്. 5775 ബാലറ്റ് യൂണിറ്റുകളും 1925 കണ്‍ട്രോള്‍ യൂണിറ്റുകളുമായി ആകെ 7700 വോട്ടിംഗ് യന്ത്രങ്ങളാണ് ജില്ലയില്‍ ആവശ്യമായിട്ടുള്ളത്.

ഏറ്റുമാനൂര്‍, ചങ്ങനാശേരി നഗരസഭകള്‍, വൈക്കം, കടുത്തുരുത്തി, പാമ്പാടി ബ്ലോക്കുകള്‍ എന്നിവിടങ്ങളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളാണ് ഇന്നു വിതരണം ചെയ്യുന്നത്. നാളെ ഏറ്റുമാനൂര്‍, പള്ളം, ളാലം, ഈരാറ്റുപേട്ട ബ്ലോക്കുകളിലേക്കും കോട്ടയം, ഈരാറ്റുപേട്ട നഗരസഭകളിലേക്കും ഡിസംബര്‍ ഒന്നിന് പാലാ, വൈക്കം നഗരസഭകൾ, വാഴൂര്‍, മാടപ്പള്ളി, ഉഴവൂര്‍, കാഞ്ഞിരപ്പള്ളി ബ്ലോക്കുകള്‍ എന്നിവിടങ്ങളിലേക്കും വിതരണം നടക്കും.

ആവശ്യമുള്ളതിനേക്കാള്‍ 40 ശതമാനം പേരെ അധികമായി ഉള്‍പ്പെടുത്തിയാണ് നിലവില്‍ പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളത്. 20 ശതമാനം പേരെക്കൂടി ഒഴിവാക്കി 20 ശതമാനം ജീവനക്കാരെ റിസര്‍വായി നിലനിര്‍ത്തിക്കൊണ്ട് പോളിംഗ് ജീവനക്കാരുടെ അന്തിമ പട്ടിക നിര്‍ണയിക്കുന്നതിനുള്ള രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ ഡിസംബര്‍ രണ്ടിന് നടക്കും.

പ്രിസൈഡിംഗ് ഓഫീസര്‍, ഒന്നാം പോളിംഗ് ഓഫീസര്‍, രണ്ടാം പോളിംഗ് ഓഫീസര്‍, മൂന്നാം പോളിംഗ് ഓഫീസര്‍ എന്നീ ചുമതലകളില്‍ 1925 ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. ഓരോ വിഭാഗത്തിലും 385 ഉദ്യോഗസ്ഥരെ റിസര്‍വായി ഉള്‍പ്പെടുത്തും. ഇതനുസരിച്ച് റാന്‍ഡമൈസേഷനു ശേഷം 9240 ഉദ്യോസ്ഥരാണ് ഉണ്ടാവുക.

ജില്ലയില്‍ 60 സെന്‍സിറ്റീവ് പോളിംഗ് ബൂത്തുകളാണുള്ളത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുള്ള തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു.

പെരുമാറ്റച്ചട്ടം പാലിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ പറഞ്ഞു. തെരഞ്ഞെടുപ്പ് നടപടികളില്‍ ഹരിത ചട്ടം പാലിക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സി.എം. ശ്രീജിത്ത്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ഷീബ മാത്യു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ് എന്നിവരും പറഞ്ഞു.

ബാലറ്റുകള്‍ കളക്ടറേറ്റിലെത്തിച്ചു

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിന്‍റെ 23 ഡിവിഷനുകളിലെയും തെരഞ്ഞെടുപ്പിനുപയോഗിക്കാനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ പതിക്കാനുള്ള ബാലറ്റുകളും ടെന്‍ഡേര്‍ഡ് ബാലറ്റുകളും പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റുകളും കളക്ടറേറ്റില്‍ എത്തിച്ചു.

വാഴൂര്‍ ഗവണ്‍മെന്‍റ് പ്രസില്‍ അച്ചടിച്ച ബാലറ്റ് പേപ്പറുകള്‍ എഡിഎം എസ്.ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി കളക്ടറേറ്റിലെത്തിച്ചു. 23 പെട്ടിയിലായിട്ടാണ് ബാലറ്റുകള്‍ എത്തിച്ചത്. കളക്ടറേറ്റിലെത്തിച്ച ബാലറ്റ് പെട്ടികള്‍ ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി തൂലിക കോണ്‍ഫറസ് ഹാളില്‍ സജ്ജമാക്കിയ സ്‌ട്രോംഗ് റൂമിലേക്കു മാറ്റി.

ഇലക്‌ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ഷീബാ മാത്യു, സ്‌പെഷല്‍ തഹസില്‍ദാര്‍ ജി. പ്രശാന്ത്, ഇലക്ഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

എസ്ഐആർ നടപടികള്‍ ഊര്‍ജിതം

കോട്ടയം: പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ ജില്ലയില്‍ ഊര്‍ജിതമായി പുരോഗമിക്കുന്നതായി കളക്ടര്‍ ചേതന്‍കുമാര്‍ മീണ. പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോമുകള്‍ തിരികെ വാങ്ങുന്നത് ഇന്നും നാളെയുമായി പൂര്‍ത്തീകരിക്കേണ്ടതുണ്ട്.

ഫോമുകളുടെ ഡിജിറ്റൈസേഷന്‍ സമയബന്ധിതമായി ചെയ്യാന്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കും. വില്ലേജ്, താലൂക്ക് ഓഫീസുകളില്‍ ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് സംവിധാനം ഉള്‍പ്പെടെ പ്രത്യേക ക്യാമ്പുകള്‍ പ്രവര്‍ത്തിക്കും.

ബിഎല്‍ഒമാര്‍ക്ക് സഹായത്തിനായി ജീവനക്കാരെയും നിയോഗിക്കും. ജില്ലയിലെ ഇരുപതോളം ബിഎല്‍ഒമാര്‍ 15 ദിവസത്തിനുള്ളില്‍ ഫോം വിതരണവും സ്വീകരണവും ഡിജിറ്റൈസേഷനും പൂര്‍ത്തീകരിച്ചു. ഫോമുകള്‍ പൂരിപ്പിച്ച് ബിഎല്‍ഒമാര്‍ക്ക് തിരികെ നല്‍കാന്‍ പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണം. അതത് വില്ലേജ് ഓഫീസുകളിലും എന്യൂമറേഷന്‍ ഫോമുകള്‍ നല്‍കാമെന്ന് കളക്ടര്‍ അറിയിച്ചു.

മത്സരരംഗത്ത് 882 കുടുംബശ്രീക്കാരും

കോട്ടയം: ജില്ലയില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്കു മത്സരിക്കുന്നത് 882 കുടുംബശ്രീ അംഗങ്ങള്‍. ജില്ലാ പഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് നിയോജകമണ്ഡലങ്ങളിലേക്കാണ് കുടുംബശ്രീ വനിതകളുടെ മത്സരം.

രാഷ്ട്രീയപാര്‍ട്ടികളുടെ ഭാഗമായും സ്വതന്ത്രസ്ഥാനാര്‍ഥികളായുമാണ് മത്സരം. അയല്‍ക്കൂട്ട അംഗങ്ങള്‍ക്കൊപ്പം സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍, സിഡിഎസ് അംഗങ്ങള്‍, ഓക്സിലറി അംഗങ്ങള്‍, ഹരിത കര്‍മസേന പ്രവര്‍ത്തകര്‍, കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവരാണ് കുടുംബശ്രീയുടെ ഭാഗമായി മത്സരരംഗത്തുള്ളത്.

Latest News

Corehub Up